Sunday, May 26, 2024

പടനായകനും രാജാവും : കവിത (with audio)

 പടനായകനും രാജാവും 


കവിത by സജീവ്കുമാർ ശശിധരൻ 


നേരുചൊന്നാൽ എനിക്കുണ്ട് ചൊല്ലുവാൻ 

വേദനയല്ലാതൊന്നില്ല  മാ മന്നനേ 

കാർന്നു തിന്നുന്നു കാലിൻ്റെ വേദന   

ഏന്തിയെത്തി ഇന്നെൻ്റെ നെഞ്ചിലും .


കാതമില്ല കിതയ്ക്കുന്നു ഞാനിപ്പോൾ .

ഏറെ നാളായ് ക്ഷയിക്കുന്നു ദേഹവും .

പോകണം , ഇനിയുള്ള നാളുകൾ 

കാക്കണമെൻ്റെ   ബന്ധുത്തമാധുര്യം 


വാങ്ങണം അധികാര ഖഡ്ഗത്തെ 

ഏകണം അനുവാദമെൻ   പ്രഭൂ  .

കൂടണം കുടുംബത്തിനൊപ്പമെൻ 

നാളുകൾ നിറമുള്ളതാക്കണം .


ശിഷ്ട കാലമില്ലെങ്കിൽ എന്തിന് 

ഇഷ്ട ജനത്തോട് പട്ടിപോൽ പാർപ്പത് .

വീമ്പു ചൊല്ലുന്ന വമ്പനെ വെട്ടുവാൻ 

പോരുചെയ്യു നീ , ഞാൻ വിജയിക്കട്ടെ . 


കേട്ടുഞെട്ടി ക്രോധം ചുവപ്പിച്ചു .

മന്നനോടവൻ  ഇവ്വിധം ചൊല്ലിനാൾ .


തുള്ളിരകതം ഊറികുടിക്കുന്ന   

കണ്ണട്ടയേക്കാൾ ഭീകരനാണ് നീ 

എൻ്റെയുള്ളിൽ ഇനിയുള്ള നാൾക്കളും 

നിൻ്റെ  ഗർവ്വിന് ഞാൻ നിനക്കേകണോ ?


കേട്ടുവിറകൊണ്ട്  കണ്ണും ചുവന്നിട്ട് 

വാളുവീശി കലിപൂണ്ട  മാ മന്നൻ .

കോപമേറി തലവനാ വാൾ വെട്ട് 

ചാടിമാറിത്തടഞ്ഞുതൻ പടവാളാൽ .


വാഴവെട്ടുന്ന ലാഘവം പോലയാൾ 

ആഞ്ഞുവെട്ടി  ഗളമറ്റുപോയടോ 

നീളെ വീണ രജവീരതുള്ളിയിൽ 

കാൽകൾ വെച്ചവൻ നാളയുടെ രാജാവ് .


No comments: