Friday, December 16, 2016

വരവേൽപ്പ് ( varavelppu -Malayalam kavitha )

വരവേൽപ്പ് 


ഇടനാഴിയിൽ 
അവനോട് 
ചേർന്നൊന്നിരുന്നു .

കവിളിൽ 
ഒരു നുള്ളിൽ 
ഉള്ളം വിടർന്നു 

നിറവയറിൽ 
കരതലം 
മെല്ലെത്തലോടി 

കരിമുകിൽ 
പെൺകൊടി 
ഇനിയില്ല നൊടികൾ  .



കരിമഷിയുണ്ട് 
തേനും 
വയമ്പുമുണ്ട് 

അരയിലായ് 
ചേർക്കുവാൻ 
പൊന്നരഞ്ഞാണമായ് 

ആട്ടിയുറക്കുവാൻ
 തൊട്ടിലുണ്ട് 
കൊതി തീരെയിടുവാനായ് 
കുപ്പായവും 

നിറവയറോരത്തവൻ 
ചൊന്നനേരം,
 അവളൊന്നു
തത്തി കളിച്ച പോലെ 

സുഖമുള്ള 
നോവിൻ തുടക്കമായി 
വെള്ളരിപ്രാക്കളോ 
വന്നണഞ്ഞു .


സജീവ് കുമാർ 

Sunday, December 4, 2016

ചലിക്കാത്തവർ (chalikkatthavar -Malayalam kavitha )

ചലിക്കാത്തവർ 



അധരമൊരു തുള്ളിയും 
തന്നതില്ല 
നെഞ്ചിൽ  ഒരു നേർത്ത 
നാളമായി വന്നതില്ല 

കരഞ്ഞിട്ടുമില്ല 
ചിരിച്ചിട്ടുമില്ല
ചരിക്കാത്ത മനസ്സെൻ  
വിരുന്നുകാരൻ ; ഞാൻ 

ചരിക്കാത്ത മനസ്സിൻ 
വിരുന്നുകാരൻ

നുള്ളി പൊഴിച്ച് 
പറന്നുപോം പക്ഷികൾ 
പിന്നെ വിതയ്ക്കുവാൻ 
കാപ്പതില്ല

ഉള്ളുവെളുക്കാത്ത
പുറമേ ചിരിക്കുന്ന
ചന്ദന കോലങ്ങൾ
വന്നു പോയി  .

പിന്നെയും; ഉഴുതു  
നിലമൊരുക്കി 
വിത്തുള്ള കെട്ടൊന്നു
 ഞാൻ തുറന്നു 

അവസാനമാം പിടി  
വിത്തെടുത്തു  
സ്വപ്ന നിലത്തേക്ക് 
ഞാൻ  വിതച്ചു .

ചലിക്കാത്ത മനസ്സിൻ 
കൂടു തകർത്തു ഞാൻ 
ഒരു പന്തമേന്തി 
വടിയുമേന്തി

അങ്ങതാ ദൂരത്ത്
കലപിലകൾ കേൾക്കുന്നു
കൂട്ടമായൊക്കെ
വരണുമുണ്ട് 

വിത്ത് വിതയ്‌ക്കാത്ത 
കിളികളാണ് 
ചുളിവുകൾ വീഴാത്ത 
കുപ്പായവും 

മുറുകെ പിടിച്ചു 
പന്തവമുയർത്തി ഞാൻ 
നെഞ്ചും വിരിച്ചങ്ങു 
നോക്കി നിന്നു 

മുഷ്ട്ടി ചുരുട്ടുന്ന 
നാദമെൻ കാതിലായി ...
പിന്നിലേക്കൊന്നു 
തിരിഞ്ഞുനോക്കി 

ഒന്നല്ല നൂറല്ല 
ആയിരമായിരം 
കൂടുതകർത്ത 
ചലിക്കാത്തവർ 


സജീവ്  കുമാർ 

  

Sunday, November 20, 2016

കരളിനും കവിത - Malayalam kavitha

കരളിനും കവിത 


ഒരു നേർത്ത തുള്ളിയിൽ 
തെളിയിച്ചു വർണ്ണങ്ങൾ 
അവൻ അവൾക്കേകുന്നു 
സുന്ദര സ്വപ്നങ്ങൾ 

അങ്ങ് അങ്ങ്  ദൂരെയൊരു 
കോണിൽ ഉദിച്ചൊരാ
വർണ്ണ ശോണത്തിൽ 
വിടർന്നവൾ ദലങ്ങളും  

അല പോലെ  അകലുന്ന 
പ്രണയമെന്നാകിലും 
അറിയുന്നതേവരും 
അരുണാർദ്ര ഹൃദയവും 

ഈവരികൾ ഒക്കെയും 
നിനക്കായ് കുറിക്കുന്നു 
എൻ ഓമന പെൺമണീ.. 
അറിയുന്നുമില്ല നീ.

കാലത്തിനപ്പുറം 
കാലമുണ്ടാകിലും 
ഇന്ന് അന്നുമൊക്കെയും 
ഒരു കരൾ നീ മതി 

കനവിലും കാതിലും 
കവിതപോൽ നിൻ മുഖം 
വിരലിലോ തീരാത്ത 
പ്രാണായമാം കവിതയും 


സജീവ്കുമാർ 


Monday, April 18, 2016

മിന്നാമിനുങ്ങ്‌ : കവിത

                            

                                 മിന്നാമിനുങ്ങ്‌                                          



അധരമൊരു വാക്കും 
മൊഴിഞ്ഞതില്ല 
കളിയോടെ കളിവാക്കു 
കേൾപ്പതില്ല 

അടിവെച്ചുതിർന്നൊരാ 
നനു പാദ  താളമോ 
അകലെയായി പോലും 
കേൾപ്പതില്ല 

അകലെ മുളങ്കാടുകൾ 
കൂകിയെന്നോ ?
നിറശോകം ,അരുണൻ 
താഴന്നുവല്ലോ 

ഇരുളിൻ മുഖമൊന്നു 
കാണുവാനോ 
പകലിനു കണ്ണിൽ 
വെളിച്ചമില്ല 

അവളുണ്ട്  ,അകലെയായ് 
വഴിയുണ്ട് ,ഇരുളുമായ്  
കനലുണ്ട് ,എരിയുന്നു 
കരളിന്നും ഉള്ളിലായ് 

തുടികൊട്ടു പോലെ 
എൻ നെഞ്ചо  പിടയ്ക്കുന്നു 
കണ്ണിലെ ധാര എൻ 
നെഞ്ചо നനയ്ക്കുന്നു 

മണ്ണിൽ  കിനിഞ്ഞൊരെൻ
അശ്രുക്കളൊക്കെയും 
മുന്നേ പറന്നെൻ
വഴി വെട്ടമേകുവാൻ 

സജീവ്കുമാർ 

Tuesday, March 8, 2016

അനുരാഗി --കവിത


അനുരാഗി

സജീവ്കുമാർ 




ആ നിലാവിൻ 
നിറമൊന്നു വാരിവിതറി 
മുഖ ബിംബ 
കാന്തിയെഴും നീ 

ആ രാവിൻ  ചിറകുള്ള 
കനലുകളെ 
മിഴി ഇതളിൽ 
തടവിലാക്കി നീ 

നിന്നുടെ ഹൃദയനുരാഗത്തിൽ 
അതിരാഗ ഭാവത്തിൽ 
അനുരാഗ 
വിവശനായ്‌ ഞാൻ 

സഖി ..... നിന്നിൽ 
അനുരാഗ വിവശനായ്‌ ഞാൻ  

            


വിരഹത്തിൻ വേലി 
മലർ വനം മൂടിയെന്നോ 
അലിഞ്ഞു  ഞാൻ 
ഇമ വെട്ടാതിരുന്നിടുന്നു 


ഇനി ഒന്നു പൊഴിയട്ടെ 
അധര മണികൾ 
അതിലൊക്കെ ഉതിരട്ടെ 
നിൻ വിവശ പ്രണയം 

അറിയട്ടെ എൻ ഹൃദയം 
തുടിക്കുമെന്ന് 
ആ  വാക്ക് കേൾക്കട്ടെ 
നിൽപ്പൂ  ഞാനും