Showing posts with label kollam sajeev. Show all posts
Showing posts with label kollam sajeev. Show all posts

Friday, March 21, 2025

ഒരു നിമിഷം : കവിത

 ഒരു നിമിഷം 

(കവിത : സജീവ്കുമാർ ശശിധരൻ )


എഴുതുന്ന കവിതകൾ 

പകരുന്ന നിറമതിൽ 

നുകരാനിരിക്കുന്ന 

ശലഭങ്ങളെ .


കാത്തിരിക്കൂ നിങ്ങൾ 

ഓർത്തിരിക്കൂ എന്നേ 

നിറമുള്ളപൂക്കൾ 

ഞാനിനിയും തരാം .


കഴിഞ്ഞതുമല്ല 

ഞാനെഴുതാത്തതല്ല

എൻ വഴികളിലൊക്കെ 

മുള്ളുവീണു .


തൂത്തുകളഞ്ഞു

ഞാനെത്തുന്ന നേരത്ത് 

ഓർക്കാതെ പോകുമോ 

എൻ്റെ പാര് 

Friday, October 25, 2024

ചായ ( കവിത)

 ചായ 

(കവിത : സജീവ്കുമാർ ശശിധരൻ )



നാട് തിളച്ചു 

തുളുമ്പിതെറിക്കുന്നു 

നിറമുള്ള കോപ്പയിലെ 

ചായപോലെ .


ആറിതണുത്താലും 

കൊള്ളുകില്ല .

ഏറെ തിളച്ചാലും 

കൊള്ളുകില്ല .


പലരുചി ചായയെ

മോന്തികുടിച്ചിട്ട് 

അവരുപറഞ്ഞു 

രുചി ഒന്നുതന്നെ .  


രുചി ചത്ത നാവിനെ 

ഞാനെന്ത് ചൊല്ലുവാൻ 

ചില തിള തുള്ളികൾ

ചെന്ന് വീണതാവാം . 



Monday, October 7, 2024

ദിനം : ചെറുകഥ

 ദിനം 

(ചെറുകഥ )


ഒരു വെളുത്ത് വരയിട്ട പേപ്പർ മുന്നിൽ  കൈയ്യിൽ കറുത്ത മഷിയിൽ ഹീറോ പെൻ . ചുറ്റും പത്തോളം പെൺകുട്ടികൾ  എല്ലാവരും ഓർമ്മകളിൽ പരതുന്നു . കഥ എഴുത്ത് മത്സരം . പേര് കൊടുക്കുമ്പോൾ  അറിഞ്ഞിരുന്നില്ല . ആണായി ഞാൻ മാത്രമായിരിക്കുമെന്ന് . മത്സരത്തിന് കയറുമ്പോൾ ആൺകുട്ടികളിൽ പലരും പറഞ്ഞു . " ഡാ , നീ എന്ത് എഴുതിയാലും കാര്യമില്ല . പെണ്ണെഴുത്തിലാ കാര്യം , മറിയാമ്മ ടീച്ചർ വെട്ടി വെയിലത്ത് വെയ്ക്കും " 

മറിയാമ്മ ; ആൺകുട്ടികളുടെ പേടിസ്വപ്നം . വേണ്ടായിരുന്നു , ഞാൻ എന്ത് എഴുതിയാലും അവർ വെട്ടും  . വരകൾ നിറഞ്ഞ  പേപ്പർ എന്നെ നോക്കി കളിയാക്കി . 'ദിനം 'എന്ന വിഷയം മറിയാമ്മ ടീച്ചർ ബോർഡിൽ എഴുതിയിട്ടു . " മുപ്പത് മിനിറ്റ് സമയം "  ടീച്ചർ  പറഞ്ഞു . പിന്നെ എൻ്റെ അടുത്തേയ്ക്ക് വന്നു , ചിരിച്ചു . " ആ  നീയുമുണ്ടോ ? " , ഞാനും ഒരു ചിരിവരുത്തി . ചുറ്റുമുള്ള തരുണീമണികളെ ഒളികണ്ണിട്ട് നോക്കി . എല്ലാരിലും ഒരു പുച്ഛഭാവം .  ഞാൻ എൻ്റെ ചിന്തയിൽ തിരഞ്ഞു . ഒന്നുമില്ല . രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്ഛൻ പറഞ്ഞ കാര്യം ഓർമ്മവന്നു . " വിഷയം ചുറ്റിലുമുണ്ട് . ഒന്നും കിട്ടിയില്ലേ നിനക്ക് ഇന്ന് നടന്ന കാര്യങ്ങൾ ഏഴുതിവെയ്ക്ക് , ഒന്നും എഴുതാതിരിക്കരുത് ." ഇതാണ് എൻ്റെ ദിനം , നിങ്ങൾ വായിക്കുന്ന ഈവരികൾ . ഈ നിമിഷം . ഇനി ഞാൻ എൻ്റെ പേര്കൂടി എഴുതി ചേർക്കുമ്പോൾ ഈ ചെറുകഥ പൂർത്തിയാകും . വെട്ടിയെറിഞ്ഞാലും ഇല്ലെങ്കിലും .


സജീവ്കുമാർ ശശിധരൻ 

Thursday, August 8, 2024

ഒരു വിളി : കവിത

 ഒരു വിളി : 


കവിത : സജീവ് കുമാർ ശശിധരൻ 


കവിതയായ് മൂളി നിന്നെ 

കൂടെ ഞാൻ കൊണ്ട് പോകാം .

കരിവള വാങ്ങിത്തരാം , പെണ്ണേ 

കടലും കടന്നു പോകാം .


പ്രണയമറിയാത്തവർ 

പ്രാകൃതചേഷ്ടയോടെ 

പലതും പറഞ്ഞിടുമ്പോൾ, പെണ്ണേ 

പതറണ്ട ഞാനുണ്ടടോ .


നീണ്ടു നിവർന്ന് ലോകം 

നിൻ്റെ  മുൾമുനപോലുള്ള ദേശം 

താമസ്സമെന്തു പെണ്ണേ 

നമ്രത വേണ്ട പോരൂ .

Tuesday, July 2, 2024

കൂരയും കുടിയനും : കവിത

 കൂരയും കുടിയനും 

കവിത : സജീവ്കുമാർ ശശിധരൻ 



മാനമിരുളുന്നുണ്ട് 

മേഘം ആറിത്തണുക്കണുണ്ട്  .


നേരമുരളണുണ്ട് .

നേരം പോയ കാറ്റും പറക്കണുണ്ട് .


മിന്നലടിക്കണുണ്ട് 

കൂടെ കൂടെ മദ്ദളകൊട്ടുമുണ്ട് 


കാലെൻ്റെ ആടുന്നുണ്ട് 

പാതിയെന്നെ കോപമായി നോക്കണുണ്ട് 


ആടിക്കളിക്കണുണ്ട് 

കൂര രണ്ട് മോന്തിയപോലെയുണ്ട് .


കോപമായി നോക്കണുണ്ട് 

കൂര വീണാ നാളെയെൻകാലനുണ്ട് .

Thursday, June 27, 2024

എൻ്റെ ഭയം : കവിത

 എൻ്റെ  ഭയം 


കവിത ( സജീവ്കുമാർ ശശിധരൻ )



മാട് ചവച്ചിറക്കും 

വീണ്ടും തിന്നും 

ആള് അയവെട്ടുമോ 


കേളൻ ചിരിച്ചുവെന്നാൽ 

പോഷകൻമാർ

പാഷാണവുംകഴിക്കും 


ആളുകളേറെയുണ്ട് 

വിഡ്ഢിപ്പെട്ടി 

കീറി നീറി ചിലയ്ക്കും .


നാവ് നീളെപറഞ്ഞാൽ 

മാളോർക്കെന്ത് 

നാല് നാളിൽ മറക്കും .


ആതുര വേളയിലും 

ആനന്ദിക്കും 

ആർത്തിപിടിച്ചകൂട്ടം 


കാണുന്ന കണ്ണുകളിൽ 

നാളെയല്ല .ഇന്നിൻ്റെ 

ഭീതിയാണ് .


വീട് കരഞ്ഞുപോയാൽ 

പിന്നെ പിന്നെ 

നാട് കരിഞ്ഞു പോകും .


നാടേ കരിഞ്ഞുപോയി 

പിന്നെയെന്ത്  രാജനും 

രാജവാക്കും .

   

Tuesday, June 25, 2024

എൻ്റെ അക്ഷരങ്ങൾ : കവിത

 എൻ്റെ  അക്ഷരങ്ങൾ 


( കവിത : സജീവ്കുമാർ ശശിധരൻ )


കാലമൊരു കാപട്യ 

ചിരി വരച്ചു .

ഉലയുന്ന വീടിനോ 

തീ പിടിച്ചു .


നോവുകൾ വേവുന്ന 

ഓർമ്മയുടെ മരുഭൂമി 

അക്ഷരം തന്നുപോയി 

ഞാൻ വിളമ്പും  


അക്ഷരത്തുള്ളിയാൽ 

അമ്മാനമാടുന്ന 

അരയർക്കുനൽകുവാൻ 

ഞാൻ ചരിച്ചു .


കടലുകാണാൻ വന്ന 

ഇടയൻ്റെ  കൗതുകം 

കടലു കൊള്ളാമടോ 

മീൻപിടിക്കാം .


അക്ഷര മുത്തുകൾ 

ഏറെ പണിപ്പെട്ട് 

അർത്ഥത്തിലാക്കി

ഞാൻ അരയനായി .


സ്രാവുകൾ വാളകൾ 

അറിയാത്ത മീനുകൾ  

വലപൊട്ടി അരയന്നു 

ക്ഷീണമായി .


അക്ഷരി വരും .

വാക്കുണ്ട് ,വലകെട്ടും

വക്രതയല്ലഞാൻ 

തളരില്ല ഞാൻ

അതിഥി : കവിത

 അതിഥി

കവിത : സജീവ്കുമാർ ശശിധരൻ 



നാടുകാണാൻ വന്നു  വേനൽ 

നാട് നീങ്ങി പോണു മാളോർ 


നാണമില്ലന്നോത്ത് കേട്ട് 

മാരിയെങ്ങോ പോയതാണ് .


മാരി വേണം ,വേനൽ വേണം 

വന്നു പോകാൻ ഊരു വേണം .


വന്നുനിന്നാൽ ഓർമ്മ വേണം 

വിരുന്നുകാരേ പോയിടേണം .

Sunday, June 23, 2024

പാതകൾ : കവിത ( with audio )

 പാതകൾ 


(കവിത : സജീവ്കുമാർ ശശിധരൻ )



നേരമില്ലാത്തതാ

എൻ്റെ നേരം 

കാരണം ചൊല്ലുവാൻ  

ഒന്നുമില്ല 


കാടാണ് ,മുള്ളുണ്ട് 

പഥിതനായി ഏകനായ്

കാത് കേൾക്കും വഴി 

പോകുന്നു ഞാൻ .


കൂക്കുവിളി വന്നെൻ്റെ 

കാതിൽ മുഴങ്ങി .

നിറമുള്ള സന്ധ്യ 

ഇതളറ്റു വീണു .


ഇരുളോ ഭയം ചൊല്ലി 

ഇടവഴിമറച്ചു .

കടലാണ് കാട് 

കണ്ണാണ് കാത് . 


മിന്നാമിനുങ്ങുകൾ 

കൂട്ടമായെത്തി .

മിന്നിത്തിളങ്ങിയെൻ 

മുള്ളുള്ള   പാത .


കണ്ണൂ തിരുമി ഞാൻ 

നോക്കുന്ന നേരം 

കണ്ടുമിഴിച്ചു പോയ്  

ആയിരം പാത .


ആകെ വശംകെട്ട് 

കാതുകൂർപ്പിച്ചു .

കാതതോ  ചൊല്ലി 

നേരുള്ള പാത .


Tuesday, June 11, 2024

വ്യാപിയുടെ വായ്പ്പ : കവിത ( with audio)

 വ്യാപിയുടെ  വായ്പ്പ


കവിത : സജീവ്കുമാർ ശശിധരൻ 


നേർച്ചകളൊരുപാട് 

ചെയ്യ്തുതീർക്കാനുണ്ട് .

വാക്കുപറഞ്ഞുഞാൻ 

കാത്തിരിപ്പൂ .


കാര്യം നടന്നാലുമില്ലെങ്കിലും 

കടം , കതിരോൻ്റെ  മുന്നിലാ... 

ഓർമ്മവേണം .


വാമമിടർച്ചയോടോതുന്നു 

പരിഭവം .

കതിരവൻമാരിന്നെവിടയാണോ ?


തരിശുപോൽ ജീവിതം 

മഴയും വരുന്നില്ല 

പതിയാണ് പരിഭവം 

കേട്ടുതീർക്കാം .


തോഷകനായിടാം ,

നേർച്ചനടത്തിടാം 

ഭവതിക്കുമനശാന്തി 

വീണുകിട്ടും.


കൂട്ടത്തിലെന്നുടെ 

വാശിനടന്നിടും 

ഭഗവാനിനിയെൻ 

കടക്കാരനാ ...  

Monday, June 3, 2024

ഒഴുക്ക് :കവിത

 


ഒഴുക്ക് 


സജീവ്കുമാർ ശശിധരൻ 


 നാവു പിഴച്ചുപോയാൽ 

കാലങ്ങളാ നോവ് നിനച്ചിരിക്കും 


നീളുന്ന മൺവഴിയിൽ  

മഴവന്നാൽ ആകെ നനഞ്ഞിരിക്കും 


വീടുകരഞ്ഞിരുന്നാൽ

നാടിനെന്ത് , നാട് നടന്നു പോകും .


നീയും മടിച്ചിരുന്നാൽ 

നിന്നെ വിട്ട് ഞാനും കടന്നുപോകും .


Sunday, May 26, 2024

കാടും നാടും : കവിത



കാടും നാടും 

( കവിത : സജീവ്കുമാർ ശശിധരൻ )



കാടുകരഞ്ഞു

കരിഞ്ഞുണങ്ങി 

നാട് ചിരിച്ചു 

ചരിഞ്ഞുമെല്ലെ .


Tuesday, May 21, 2024

ഭാരം : കവിത

 ഭാരം

( കവിത : സജീവ്കുമാർ ശശിധരൻ )



മരണത്തിനൊരു

സുഖമുണ്ടെന്നാരോ പറഞ്ഞു .

മരിച്ച വരല്ല .

മരണം കാത്തുകിടപ്പവർ .



ചിരി വന്നുവെങ്കിലും

സത്യമല്ലേ 

പരസഹായം ഒരു 

ഭാരമല്ലേ .


വയർ കീറിവന്നിട്ട് 

ഒക്കത്തിരുന്നിട്ട് 

പരസഹായം 

ഭാരമെന്നോതീടണോ  .


കാലമതങ്ങനെ 

ഓടിടും കൂട്ടരേ 

കാലൻ വരുംവരെ 

പോയിടാടോ .


ജന്മമൊരു സത്യം 

മനസ്സുമതു പോലെ 

മുടി ചലിച്ചില്ലേൽ  

മനസ്സിൽ ജീവിക്കാം .

Sunday, May 19, 2024

വായന ( ലേഖനം )

 വായന ( ലേഖനം ) 

സജീവ്കുമാർ ശശിധരൻ 


പണ്ട് വായന ഒരു ഹരമായിരുന്നു . അത് തുടങ്ങിയത് ആറിൽ പഠിക്കുന്ന സമയത്താണ് .  പിന്നെ വർഷങ്ങൾക്കുശേഷം എഴുതുക അല്ലെങ്കിൽ എഴുതണം എന്ന ആഗ്രഹം എവിടെ നിന്നോ പൊട്ടിമുളക്കുകയായിരുന്നു . ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത് ആ പണ്ടത്തെ വായനയാണ് എനിക്ക്  എഴുതണമെന്ന ആഗ്രഹമുണ്ടാക്കിയത് . ഇപ്പോഴും ദിവസവും ഒരു പേജെങ്കിലും വായിക്കും . അതുപോലെ ആദ്യം എഴുതിത്തുടങ്ങുമ്പോൾ എങ്ങനെ ?എന്ത് ശൈലിയിൽ എഴുതും എന്നൊരു അങ്കലാപ്പുണ്ടാവും , ഒരു വലിയ പ്രശ്നമാണത് , എന്നെ  അതിൽ നിന്നും മോചിതനാക്കിയതും വായനയാണ് . വായന നല്ല എഴുത്തുകാരെ ഉണ്ടാക്കും . എല്ലാം  വായിക്കുക , അത് നിങ്ങളെ  നല്ല എഴുത്തുകാരനാകാം ,നല്ല വ്യക്തിയാക്കാം , നല്ല നിരൂപനാക്കാം .  പുതിയ ഒരുപാട് ചിന്തകളുണ്ടാക്കാം  .  വായിക്കുക നല്ലതിനെ ഉൾക്കൊണ്ട് , ചീത്തയെ തള്ളി . 

പിന്നെ ഒന്നുകൂടിയുണ്ട് എഴുത്തുകാരൻ നല്ലെരു വായക്കാരനായിരിക്കണമെന്ന നിർബന്ധം നല്ലതല്ല . കാരണം  അനുഭവങ്ങളിലൂടെ കഥമെനയുന്ന കൂട്ടരും ഇവിടെ ചെറുതല്ല . അതുകൊണ്ട് വായന ഞാൻ വ്യക്തിപരമാണെന്ന് വിശ്വസിക്കുന്നു .

Sunday, May 12, 2024

വിദ്യാലയം : കവിത

 വിദ്യാലയം 


  സജീവ്കുമാർ ശശിധരൻ 



ലോകമതുവിദ്യാലയം

കാതമെവിടെപ്പോകണം

 

നിൻ്റെ ജനനംമുതൽ 

പിന്നെ മരണം വരെ 


പുൽക്കൊടികളും അധ്യാപകർ .

പിന്നെ നീയും അധ്യാപകൻ .

Friday, May 10, 2024

നര : കവിത

 

നര


 സജീവ്കുമാർ 



ഹോ , നര


തട്ടിയും താഴാതെ 

നോക്കി ചിരിക്കുന്നു  .


നെഞ്ചിൽ പിണർ 

എനിക്കും വയസ്സേറിയോ . 


പിഴുതെറിഞ്ഞാലോ ?


ഇനിയും കിളിച്ചാലോ ?


വേണ്ട !


വെട്ടി നിരത്താം 

കറുപ്പടിക്കാം .


ഇവ്വണ്ണം ഓരോന്നും 

ഓർത്തൊരൻ കണ്ണിലായ്    

വീണ്ടുമോരുനര !

വന്നിളിച്ചുനിന്നു .


സമയം പറഞ്ഞെന്നെ 

വയസ്സും പറഞ്ഞെന്നെ 

കളിയാക്കി .

ഇത് കേസാക്കണം .


നല്ല നടപ്പിന് 

നാലുകൊല്ലം 

നാടുകടത്തണം 

ഓടിടട്ടെ . 


Wednesday, May 8, 2024

കാറ്റും കഥയും : കവിത

 കാറ്റും കഥയും   

സജീവ്കുമാർ ശശിധരൻ 


കാറ്റിന്നുവന്നൊരു 

കഥ പറഞ്ഞു .

ചെവിയോട് ചേർന്ന്  

കഥ പറഞ്ഞു .


നരനോട് പറയണ്ട 

നല്ലതൊന്നും 

ചന്ദനം പൂക്കുന്ന 

കാടുകണ്ടു .


കരിയുണ്ട് ,നരിയുണ്ട് 

കരടിയുണ്ട് .

കള കള മൊഴുകുന്ന 

അരുവിയുണ്ട് .


ഓടുന്ന ചാടുന്ന 

മാനുണ്ട് മയിലുണ്ട് 

ഹാ .. സുന്ദരം 

എന്ത് ഭംഗിയാണ് .



നരനോട് പറയണ്ട 

നല്ലതൊന്നും .

നാളെയുമൊന്നങ്ങ്‌  

പോയിടേണം .


നല്ല വെളിച്ചത്തിലൊന്നുകൂടി 


കൺകുളിർക്കെ 

എല്ലാം കണ്ടിടേണം .


ഒരു പ്രണയം : കവിത

 ഒരു പ്രണയം   

 സജീവ്കുമാർ ശശിധരൻ 


എന്തേ നനഞ്ഞു 

ഞാൻ മാത്രം 


ആ മഴ പെയ്യ്തതാൽ 

എൻ  മിഴിച്ചാലുകൾ  

അറിഞ്ഞില്ല പെണ്ണേ 

നീയും 



കനവും നിറഞ്ഞുനീ 

മനവും നിറഞ്ഞുനീ 

മൊഴിയിൽ വന്നില്ല  

പെണ്ണേ 


കത്തുകൾ കൊണ്ടെന്റെ 

ഹൃദയം തുറക്കുവാൻ 

വിറയോടെ പലവട്ടം 

നിന്നു .


ഒന്നിനുമായില്ല 

ഒന്നും പറഞ്ഞില്ല 

ഒന്നുമറിയാതവൾ 

പോയി.


എന്റെ കരളുമായ് 

അവളെങ്ങോ പോയി .

അറിയാതെ പറയാതെ 

പോയി .


ഇന്ന് : കവിത

 ഇന്ന്  

 സജീവ്കുമാർ ശശിധരൻ 



വോട്ടുപെട്ടിയിൽ 

അന്ന് വീണത് 

കൂട്ടിനോക്കും

കാലമാ .


കാശുവാങ്ങി 

കുത്തി നോക്കി 

കുത്തുവാങ്ങും 

കാലമാ 


നന്മയുള്ള 

ലോകമാ 

നന്മ നാവിൽ 

മാത്രമാ 


കണ്ടു കാണാതങ്ങ്

പോകിൽ 

നാളെ നീട്ടാം 

ജീവിതം 


Tuesday, May 7, 2024

ജീവിതം : കവിത

 ജീവിതം 

സജീവ്കുമാർ ശശിധരൻ 


ചിറകുവിരിപ്പിച്ചു 

ദൂരേക്ക്‌ പോകണം 

കടലാസ് കീറുകൾ

ഒരുപാടുകൂട്ടണം .


ഓണം വരും പോലെ 

മാവേലിയാകണം 

ആളുകേറാമല 

വാങ്ങിച്ചുകൂട്ടണം .


വെട്ടിയ വഴിയത് 

അറ്റമില്ലാത്തത് 

വട്ടുകളൊക്കെ 

വടം വലിക്കുന്നത് .


അങ്ങനെ ഇങ്ങനെ 

ചാടിത്തിമിർത്തിട്ട് 

എന്തോ സൊരുകൂട്ടി 

ഓളും പ്രതാപവും .


രണ്ടും മറന്നിപ്പൊ 

എല്ലാം നരച്ചിപ്പോ.

അന്നും മറന്നുപോയ് 

ഇന്നും മറന്നുപോയ് .