Thursday, June 6, 2024

കവിയുടെ മരണം : കവിത ( with audio )

 കവിയുടെ മരണം 


സജീവ്കുമാർ ശശിധരൻ 



കവിതയെഴുതുന്നകരളിന് വേദന 

വിഷയം ഒരു തരിയുംവരുന്നതില്ല .

ചന്ദ്രികയില്ല പ്രണയമില്ല 

പരിണയകഥകളൊന്നുമില്ല .


ജനവാതിലപ്പുറം മതിലുകാണാം 

മതിൽകെട്ടിനപ്പുറം എന്ത് കാണാൻ  ?.

വിഷയം ഒരു തരിയും വരുന്നില്ലടോ  .

മതിൽകെട്ടിനിപ്പുറം ഞാനെന്ത്  കാണാൻ  ?.



വാതിൽപടിയിലാരക്കയോ 

ഏന്തി വലിഞ്ഞു നോക്കിടുമ്പോൾ 

വെള്ളയുടുപ്പുകൾ ഓടിടുന്നു  .

വെള്ളിവെളിച്ചത്തിൽ പോകുമോ ഞാൻ .



ഒരു കവിത കൂടിയെഴുതണം ഹേ ..

ഞാനെന്ന   വിഷയം വീണുകിട്ടി . 

ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ 

കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .


പേരെൻ്റെ ചേർക്കേണ്ട ഒന്ന് കേൾക്കൂ .

അവസാന ഗർഭം പെറ്റോട്ടെ ഞാൻ .

ആരാനും ഒരുമാത്ര ചേർന്നുനിൽക്കൂ 

കോറുവാൻ വയ്യ ഞാൻ ചൊല്ലിത്തെരാം .


തലവഴി ആരോ തൂവെള്ളമൂടി 

ചൊല്ലിയതോ ആരും കേട്ടതില്ല .

ആ ചൊല്ല് മെല്ലെ പറന്നുപൊങ്ങി 

കവിയേയും കൊണ്ട് പറന്നുപോയി .


No comments: